Please Note...

(Hi everyone... In some computer systems the malayalam fonts(libis) are not coming up as I can see on my system. I dont know the exact reason, but I assume its something to do with the translator I have used!Sorry for any Inconvenience caused...I will try to sort this out soon...)

Wednesday 22 January 2014

അറിയാതെ...

അന്നും മഴ പെയ്തിരുന്നു ...കവിഞ്ഞൊഴുകുന്ന തോടുകളും, നനഞ്ഞുലഞ്ഞു നില്‍കുന്ന പാടങ്ങളും...പിന്നെ തന്‍റെ ഈ മണ്ണിന്‍റെ മണവും അവളെ ഒരുപാടു വര്‍ഷങ്ങള്‍ക്ക് പിന്നിലേയ്ക്ക് കൊണ്ടുപോയി!

അന്നവള്‍ ഒരു കൊച്ചു പെണ്‍കുട്ടി! നിറങ്ങളെയും ശലഭങ്ങളെയും സംഗീതത്തെയും സ്നേഹിച്ച ഒരു സാധാരണ പെണ്‍കുട്ടി...ഒരുപാടു സുഹൃത്തുകളുള്ള ഒരു കിലുക്കാംപെട്ടി! പഠിത്തത്തിലും അവള്‍ മിടുക്കിയായിരുന്നു! കഥകളെയും കവിതകളെയും അവള്‍ ഒരുപാടു സ്നേഹിച്ചു...അന്നെങ്ങോ വായിച്ച ഒരു കവിതയിലെ രാജകുമാരന്‍ അവളുടെ മനസ്സു കവര്‍ന്നു! ആരും അറിയാതെ അവള്‍ ആ രാജകുമാരനായി ഒരുപാടു കവിതകള്‍ എഴുതി...
അങ്ങനെ ഒരു ദിവസം...

പുതുവര്‍ഷത്തിലെ ഒരു പ്രഭാതം! മഴ പെയ്തു ഒന്നു തോര്‍ന്നതെയുള്ളു...
സ്കൂളിലെ അവസാന വര്‍ഷമാണ്‌. എന്നാലും അവള്‍കതില് വിഷമമൊന്നും തോന്നിയില്ല! ഇനിയും എത്രയോ പഠികണം അച്ഛന്‍ പറയുന്ന പോലെ പ്രശസ്തയാവാന്‍!
തന്‍റെ ജീവിതാഭിലാഷമാണു ഒരു പ്രശസ്തയാവുകയെന്നതു! പക്ഷെ എങ്ങനെയെന്നോ എന്തായെന്നോ അവള്‍ക്കറിയില്ല! അവളുടെ അച്ഛന്‍ പറയുന്നത് പഠിച്ചു മിടുക്കിയയാല്‍ പ്രശസ്തി തന്നെ തേടി വരുമെന്നാണ്! അവള്‍ അത് വിശ്വസിക്കുന്നു!

അന്ന്...
ആ മഴപെയ്തുതോര്‍ന്ന പ്രഭാതത്തില്‍ അവളുടെ സഹപാഠി രവിയോടൊത്തു അവള്‍ സ്കൂളിലേക്ക്‌ പുറപ്പെട്ടു! രവി, അവളുടെ വര്‍ഷങ്ങളായുള്ള ആത്മമിത്രം! തന്‍റെ കളിക്കൂട്ടുകാരന്‍! അധികമാരോടും ഒന്നും മിണ്ടാത്ത ഒരു പാവം പയ്യന്‍! എന്നാല്‍ അവളോടു മിണ്ടാന്‍ അവന് ഒരായിരം നാവാണ്‌!
പലപ്പോഴും അവളുടെ രാജകുമാരനെ പറ്റി അവള്‍ രവിയോട് പറഞ്ഞിട്ടുണ്ട്! അവള്‍ പറയുന്നതെല്ലാം അവന്‍ ഒരു പുഞ്ചിരിയോടെ കേള്‍ക്കും...അവളുടെ കവിതകള്‍ വായിച്ചു അഭിപ്രായം പറയും! അവളുടെ കഥയുടെ ഒരേയൊരു വായനകാരന്‍ എന്നത് കൊണ്ടുതന്നെ അവന്‍റെ അഭിപ്രായം അവള്‍ക്കു വിലമതികാനാകാത്തതാണ്!

"ഒരുപാടു നാളായി ഞാന്‍ ഒരു കൂട്ടം കാണിക്കണോന്നു വയ്കണു! ഇതൊന്നു വായിക്കോ?" രവി ഒരു കടലാസ് അവളുടെ മുന്നിലേക്ക് നീട്ടി!
"ഇതെന്താ? ഏ, നീ കവിതയെഴുതോ?" ഒരു കള്ളചിരിയോടെ അവള്‍ അവനെ നോക്കി! എന്നാല്‍ മറുപടിയായൊന്നും അവന്‍ പറഞ്ഞില്ല!
അതൊരു തുടക്കമായിരുന്നു! അവനും ഒരു രാജകുമാരിയെ പറ്റിയാണെഴുതിയത്...ഒരു രാജകുമാരനെ പ്രണയികുന്ന കവിതകളെഴുതുന്ന ഒരു രാജകുമാരി! അവന്‍റെ കവിത വായിക്കവേ അവളുടെ മനസ്സില്‍ അവളുടെ രാജകുമാരന്‍റെ മുഖം തെളിഞ്ഞു വന്നു...പക്ഷേ ഇത്തവണ എല്ലാം വ്യക്തമായിരുന്നു...അവന് രവിയുടെ മുഖമായിരുന്നു!

അവര്‍ പരസ്പരം ഒരുപാടു കവിതകളെഴുതി! സ്നേഹം വാക്കുകളില്‍ ഒഴുകുമ്പോള്‍ അവന്‍ അവളിലെ കവിയെ തോട്ടുണര്‍ത്തുകയായിരുന്നു!

അങ്ങനെ ഒരു വര്‍ഷം കടന്നുപോയി! സ്കൂള്‍ ജീവിതത്തോട് വിടപറയുമ്പോള്‍ ഇത്രയതികം വിഷാദം അനുഭവപ്പെടുമെന്നു അവള്‍ അറിഞ്ഞിരുന്നില്ല! ഉപരി പഠനത്തിനായി പലരും പലവഴിക്കു തിരിഞ്ഞു! അവളുടെ അച്ഛനു സ്ഥലമാറ്റം കൂടിയായപ്പോള്‍ അവള്‍ ആ നാടിനോട് വിടപറയുകയാണെന്നു അവള്‍ക്കുറപ്പായി! ആ നാട്ടില്‍ അവളുടെ കവിയെയും കവിതകളെയും ഉപേക്ഷിച്ചു അവള്‍ യാത്രയാവുകയായി!

അന്നവസാനമായി അവനെ കണ്ടനാള്‍ ! കവിതകള്‍ അയയ്ക്കാമെന്നു ആണയിട്ടു അവര്‍ പിരിഞ്ഞു! വര്‍ഷങ്ങള്‍ കടന്നു പോകവേ, അവര്‍ നാടുകള്‍ മാറി ചെക്കേറവേ എന്നോ എപ്പോഴോ അവര്‍ തമ്മില്‍ എന്നെനേക്കുമായി വിട പറഞ്ഞു!

ഇന്നവള്‍ ഒരു മധ്യവയസ്ക! പ്രശസ്തയായ എഴുത്തുകാരി! അവനായി എഴുതിയ കവിതകളെല്ലാം ഇന്നൊരായിരം പേര്‍ വായിച്ചു! പക്ഷേ അതെഴുതിയതാര്‍ക്കോ അവന്‍ വായിച്ചുവോ?!!

അവളുടെ നൂറു ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് രണ്ടു ദിവസം മുന്പ് അവള്‍ക്കാ കവിത കിട്ടുന്നതു! ഒപ്പം ആ സന്ദേശവും...
നമുക്കു കാണാം, ആ പഴയ ആറ്റിന്കരയില്‍ ഈ പുതുവര്‍ഷപുലരിയില്‍ !

ഇന്നു തന്‍റെ കവിയെ തേടി അവള്‍ എത്തിയിരിക്കയാണ്! ഒരായിരം സ്വപ്‌നങ്ങള്‍ കണ്ട അതേ ആറ്റിന്കരയില്‍!

സൂര്യന്‍ ഉദിച്ചുവരികയാണ്...കുളിര്‍കാറ്റേറ്റു അവള്‍ ആ പുണ്യമുഹൂര്‍ത്തത്തിനു സാക്ഷ വഹിച്ചു! അകലെനിന്ന് ഒരു രൂപം അവളുടെ അടുത്തേക്ക് നടന്നണഞ്ഞു! സൂര്യരശ്മികള്‍ അവളുടെ കണ്ണുകളിലേയ്ക്ക് അഴ്നിറങ്ങി! എത്ര ശ്രമിച്ചിട്ടും ഒന്നും കാണാന്‍ കഴിയുന്നില്ല! അവള്‍ തന്‍റെ കണ്ണുകള്‍ മെല്ലെ തുറന്നു!
തന്‍റെ മുന്നില്‍ നില്‍കുന്ന മനുഷ്യന്‍ ഒരുപാടു മാറിയിരിക്കുന്നു! മെലിഞ്ഞു, തളര്‍ന്ന കണ്ണുകളും, മങ്ങിയ വേഷവും...ആകെ ക്ഷീണിതനായി...!!!

"രവി?..." അവള്‍ സംശയത്തോടെ ചോദിച്ചു.

"അതെ, ഞാന്‍ ഒരുപാടു മാറിയല്ലേ?" അവന്‍ സ്വരം താഴ്ത്തി ചോദിച്ചു. അവള്‍ സംശയത്തോടെ അവനെ നോക്കി. പണ്ടു ഒരുപാടു കവിതകളെഴുതിയ അവന്‍റെ കണ്ണിലെ മങ്ങാത്ത തിളക്കം ഇന്നു കാണാനില്ല...അവന്‍ ആകെ മാറിയിരിക്കുന്നു!

"നീ അറിയാത്ത ഒരുപാടു സംഭവങ്ങള്‍ എന്‍റെ ജീവിതത്തിലുണ്ടായി!
ഒരു നാടക കമ്പനിയില്‍ നാടകകൃത്തായി ഞാന്‍ ജോലി ചെയ്തിരുന്നു! പക്ഷേ മിക്ക കലാകാരന്മാര്‍ക്കും സംഭവിക്കുന്നതുതന്നെ എനിക്കും സംഭവിച്ചു! ഞാന്‍ മദ്യത്തിനു അടിമയായി! കഴിഞ്ഞ കുറെ വര്‍ഷം എന്തൊക്കെ സംഭവിചെന്നു പോലും എനിക്ക് ഓരോര്‍മയുമില്ല! ഇപ്പോള്‍ ഇല്ലാത്തെ അസുഖമില്ല!..."
അവളുടെ കണ്ണുകള്‍ നിറഞ്ഞു! ഒരിക്കലും പ്രതീക്ഷിക്കാതത്തൊക്കെയാണല്ലോ തനിക്ക് ജീവിതം സമ്മാനികുന്നത്!

"എന്‍റെ ഭാര്യക്കും മക്കള്‍ക്കും ഇനിയേലും എനിക്ക് താങ്ങും തണലുമാവണം!
നിന്‍റെ പുതിയ കവിത ഞാന്‍ വായിച്ചു! അതില്‍ എന്നെ പറ്റിയാണ് നീ എഴുതിയതെന്നു എനിക്ക് തോന്നി! നിന്‍റെ കല്യാണം?!"
അവള്‍ കണ്ണുകളുയര്‍ത്തി അവനെ നോക്കി! അവന്‍ ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു നിന്നു!
"എന്‍റെ കല്യാണവും കഴിഞ്ഞു...എല്ലാരും സുഖമായി ഇരിക്കുന്നു! പിന്നെ ആ കവിത, അത് എന്‍റെ രാജകുമാരനെ പറ്റിയാണ്! എനിക്ക് ഒരിടം വരെ പോകാനുണ്ട്! എന്തെങ്ങിലും അവശ്യം വന്നാല്‍ എന്നെ അറിയിക്കാന്‍ മടികരുത്!"

ഇത്രയും പറഞ്ഞു അവള്‍ തന്‍റെ കാറില്‍ കയറി യാത്രയായി! ആറ്റിന്‍കരയില്‍ നില്‍കുന്ന ആ മനുഷ്യരൂപം ചെറുതായി ചെറുതായി അവളുടെ ദൃഷ്ടിയില്‍ നിന്നും മാഞ്ഞു!...

ഇങ്ങനെയോന്നുമായിരുന്നില്ല അവള്‍ ഈ കൂടികാഴ്ച സങ്കല്പിച്ചിരുന്നത്! അവള്‍ ഇത്രയും കൊല്ലം ആര്‍ക്കു വേണ്ടി കാത്തിരുന്നുവോ അവന്‍ ഒരു നിമിഷം കൊണ്ടു അവളുടെ സ്വപ്‌നങ്ങള്‍ തട്ടി തകര്‍ത്തു!
വിവാഹം കഴിഞ്ഞെന്നു ഒരു നുണ പറഞ്ഞെങ്കിലും സത്യാവസ്ത അവനറിയാതെ വരില്ല! അവള്‍ പ്രശസ്തയായ ഒരു എഴുത്തുകാരിയല്ലേ!

തന്‍റെ ഉള്ളിലുള്ള കവിയെ ഉണര്‍ത്താന്‍ ദൈവം നിയോഗിച്ചതാവുമവനെ! എല്ലാ മനുഷ്യരെയും നമ്മള്‍ കണ്ടുമുട്ടുനതു ഓരോ നിയോഗമനുസരിച്ചാവും!

അവളുടെ കണ്ണുകള്‍ അപ്പോളും നനഞ്ഞിരുന്നു! മഴയുടെ തേങ്ങല്‍ അവളുടെ ഹൃദയമിടുപ്പായി മാറിയിരുന്നു!!!

No comments: